കോട്ടയം: സംസ്ഥാനത്ത് അബ്കാരി കേസുകള്‍ വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ സംസ്ഥാനത്ത് 40017 അബ്കാരി കേസുകളും 8848 എന്‍ഡിപിഎസ് കേസുകളും രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ വര്‍ഷം 21,372 അബ്കാരി കേസുകളും 5,946 എന്‍ഡിപിഎസ് (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക്ക് സബ്സ്റ്റന്‍സസ് ആക്ട്) കേസുകളും, 72,231 കോട്പ (ദി സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ട്സ് ആക്ട്) കേസുകളും രജിസ്റ്റര്‍ ചെയ്തു. 1,38,846 റെയ്ഡുകളിലായി 18,301 പേരെ അബ്കാരി കേസിലും 6,226 പേരെ എന്‍ഡിപിഎസ് കേസിലും അറസ്റ്റ് ചെയ്തു. 22,218 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അബ്കാരി കേസുകള്‍ ആലപ്പുഴ ജില്ലയിലാണ്. 4849 കേസുകള്‍. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലും, 1511. ഏറ്റവും കൂടുതല്‍ എന്‍ഡിപിഎസ് കേസുകള്‍ ഉള്ളത് കൊല്ലത്താണ്, 9541 കേസുകള്‍. കുറവ് കാസര്‍കോട്ടും. 175 കേസുകള്‍ മാത്രമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.
വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് കഞ്ചാവ,് മയക്കുമരുന്ന് കച്ചവടം കൂടുതലായി നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ശന നിയമങ്ങള്‍ ഉണ്ടെങ്കിലും വില്പന തടയുന്നതിന് സാധിക്കുന്നില്ല. മദ്യത്തിന്റെയും മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിനായി സംസ്ഥാനത്ത് സ്കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച് 2906 ലഹരി വിരുദ്ധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് പുകയില ഉല്പന്നങ്ങളുടെ വില്‍പ്പന നിരോധിച്ചിട്ടുണ്ടൈങ്കിലും ഇതിനെയെല്ലാം മറികടന്നാണ് ലഹരി വില്‍പ്പന സംഘത്തിന്റെ പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: