തിരുവനന്തപുരം: ലോകത്തിന് എന്നും വഴികാട്ടിയായ വ്യാസന് എന്ന മഹാപ്രതിഭയുടെ പിന്മുറക്കാര് അവഗണിക്കപ്പെടുന്നതായി ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. വ്യാസന് ഇല്ലാതിരുന്നെങ്കില്‍ നമുക്ക് ജീവിത വീക്ഷണംപോലും ഉണ്ടാകുമായിരുന്നില്ല. ആ മഹാനുഭാവന്റെ പിന്മുറക്കാരായി ജനിക്കുന്നതുതന്നെ ഭാഗ്യമാണ് – ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കടലില്‍ രാഷ്ട്രത്തിനെതിരെയുള്ള വിധ്വംസക ശക്തികളുടെ പ്രവര്‍ത്തനം നടക്കാതിരിക്കുന്നത് കടലമ്മയുടെ മക്കള്‍ ജാഗരൂകരായതുകൊണ്ടാണ്. അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ കാവല്നില്ക്കുന്നതുപോലെയാണ് കടലിന്റെ മക്കള്‍ ദേശസുരക്ഷ നിര്‍വഹിക്കുന്നത്. മറ്റ് മതങ്ങളില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ മതസംഘടനകളുടെ പേരില്‍ അവകാശങ്ങള്‍ നേടിയെടുക്കുമ്പോള്‍ വ്യാസന്റെ പിന്മുറക്കാര് നിരന്തരമായി പിന്തള്ളപ്പെടുകയാണെന്നും പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: