ഇന്ന് ഒട്ടുമിക്ക വീടുകളിലും സ്ഥാപനങ്ങളിലും നിരീക്ഷണ ക്യാമറകളുണ്ട്. ഇത് ഒരു പരിധിവരെ ഗുണകരവുമാണ്. പക്ഷേ വലിയൊരു പ്രശ്നം ഒളിഞ്ഞിരിക്കുന്നുണ്ട്. സമ്പന്നരുടെ വീടുകളിലെ ക്യാമറകള്‍ വീടുകള്‍ക്കു ചുറ്റും മുകളിലും റോഡില്‍വരെ പ്രളയം സൃഷ്ടിക്കുകയാണ്. ഇങ്ങനെ ഒരുവിധ മാനദണ്ഡവുമില്ലാതെ ക്യാമറകള്‍ സ്ഥാപിച്ചതുമൂലം ഇടവഴിയില്‍ക്കൂടി പോകുന്നവര്‍പോലും വിഷമവൃത്തത്തിലാണ്.
എല്ലായിടങ്ങളിലും ശൗചാലയങ്ങള്‍ നിലവിലില്ല. പെട്ടെന്ന് മൂത്രമൊഴിക്കണമെന്നുവച്ചാല് കുഴങ്ങിയതുതന്നെ. നിരീക്ഷണക്യാമറകള്‍ തുറിച്ചുനോക്കുന്നുണ്ടാവും. ഏറ്റവും കൂടുതല്‍ ബലിയാടാവുന്നത് ജോലിക്ക് വരുന്ന സ്ത്രീകളാണ്.
സമ്പന്നരുടെ ഇടയില്‍ താമസിക്കുന്ന പാവപ്പെട്ട ജനങ്ങള്‍, അവിടങ്ങളില്‍ ബാത്ത്റൂം പോലുമില്ലാത്ത എത്രയോ വീടുകളുണ്ട്. അവരുടെ കുളിയും അലക്കുമെല്ലാം പുറത്തുനിന്നാണ്. ഇതും ക്യാമറ ഒപ്പിയെടുക്കും. ഇങ്ങനെ സ്ത്രീകളുടെ നഗ്നഫോട്ടോകള്‍ ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുവരുന്നുണ്ട്. അതുപോലെ വെള്ളത്തിന് കടുത്ത ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ വെള്ളം കിട്ടുന്ന ഇടങ്ങളില്‍ കൂട്ടമായി ചെന്ന് കിണറിന്റെയോ കുളത്തിന്റെയോ ചുറ്റിലും വട്ടംകൂടി ഒരു വിധ മറയുമില്ലാതെ കുൡയും മറ്റു കാര്യങ്ങളും സാധിച്ചെടുക്കുന്നത് പതിവുകാഴ്ചയാണ്. ഇവര്‍ വഞ്ചിക്കപ്പെടുന്നു.
ജനങ്ങളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഉത്തരവാദപ്പെട്ടവര്‍ മുന്നോട്ടുവരുന്നില്ല. അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ലുപോലെ, ഗുണകരം എന്ന ഒരൊറ്റ അജണ്ടവച്ച് ഇഷ്ടംപോലെ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കാന്‍ അനുവദിക്കരുത്. എല്ലാ കാര്യത്തിനും വേണം മാനദണ്ഡം.
ഗോവിന്ദന്,
എടച്ചോളി, പാനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: