കണ്ണൂര്‍: പട്ടികജാതി വിഭാഗങ്ങളോട് സിപിഎം നടത്തുന്ന അക്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ദളിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖക്ക് വീട് നിര്‍മ്മിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമി തിരിച്ചെടുക്കാനുള്ള നടപടിയെന്ന് ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ചിത്ത് ആരോപിച്ചു. ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലുള്ള അഞ്ച് സെന്റ് സ്ഥലമാണ് ഇവര്‍ക്ക് അനുവദിച്ചിരുന്നത്. കഴിഞ്ഞ 14 വര്‍ഷക്കാലമായി പയ്യന്നൂര്‍ എടാട്ട് സ്വദേശിനിയായ ചിത്രലേഖക്ക് നേരെ സിപിഎം നിരന്തരമായി അക്രമം അഴിച്ചുവിടുകയായിരുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ട സ്ത്രീക്ക് നേരെ സിപിഎം നടത്തുന്ന നിരന്തരമായ അക്രമത്തെ ഒരുവിധത്തിലും ന്യായീകരിക്കാനാവില്ല. സിപിഎമ്മിന്റെ ദളിത് പീഡനങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്നും ചിത്രലേഖക്ക് വീട് വെക്കാന്‍ സര്‍ക്കാര്‍ സ്ഥലം അനുവദിക്കുന്നില്ലെങ്കില്‍ ബിജെപി നേതൃത്വം തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മ്മാണത്തിലിരിക്കുന്ന ചിത്രലേഖയുടെ വീട് ബിജെപി നേതാക്കളായ കെ.രഞ്ചിത്ത്, ബിജെപി പട്ടികജാതി മോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡണ്ടും ബിജെപി ദേശീയ സമിതിയംഗവുമായ പി.കെ.വേലായുധന്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ വല്സന് തില്ലങ്കേരി, ബിജെപി ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്, അഴീക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എന്‍.മുകുന്ദന് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: