വത്തിക്കാൻ: ഇൻ്റർനെറ്റിൽ അശ്ലീല സൈറ്റ് സന്ദർശിക്കുകയും ദൃശ്യങ്ങൾ കൈമാറ്റം നടത്തുകയും ചെയ്തെന്ന ആരോപണത്തിൽ യുഎസിലെ വത്തിക്കാൻ മുൻ നയതന്ത്ര പ്രനിധിയായ പുരോഹിതൻ അറസ്റ്റിലായി. പുരോഹിതനായ കാർലോ ആൽബെർട്ടോ ക്യാപ്പല്ലെയെയാണ് വത്തിക്കാൻ പോലീസ് അറസ്റ്റ് ചെയ്തത്.
2017ലാണ് പുരോഹിതനെതിരെ ലൈംഗിക ആരോപണം ഉയർന്നത്. വത്തിക്കാൻ നയതന്ത്ര പ്രതിനിധികളിലൊരാൾ അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നുണ്ടെന്ന വിവരം യുഎസ് അധികൃതർ വത്തിക്കാനെ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുരോഹിതനെതിരെ തെളിവുകൾ ലഭിച്ചു. പുരോഹിതൻ കുട്ടികളുടെ അശ്ലീലങ്ങൾ അടങ്ങിയ വെബ്സൈറ്റുകൾ അടിക്കിടെ കാണാറുണ്ടെന്നും ഇത്തരങ്ങൾ ദൃശ്യങ്ങൾ മറ്റുള്ളവർക്ക് അയച്ച് കൊടുക്കാറുണ്ടെന്നും വ്യക്തമാകുകയായിരുന്നു.
ഇതിനു മുൻപ് ഇന്ത്യയിലും ഹോങ്കോങിലും പുരോഹിതൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാത്തലിക്ക് സഭയിൽ ബാല ലൈംഗിക പീഡനം വർധിച്ച് വരുന്ന കാലഘട്ടത്തിൽ ഇത്തരത്തിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനാണ് വത്തിക്കാൻ ഇപ്പോൾ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: