ബര്‍ലിന്‍: ജര്‍മനിയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാനിടിച്ചു കയറ്റിയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പടിഞ്ഞാറന്‍ നഗരമായ മ്യൂന്സ്റ്ററിലാണ് ആക്രമണം നടന്നത്. ആക്രമണത്തിനു ശേഷം വാന്‍ ഡ്രൈവര്‍ സ്വയം വെടിവെച്ചു മരിച്ചു.
30 ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തെ കുറിച്ച് ഉൗഹങ്ങള്‍ പെരുപ്പിക്കരുതെന്ന് പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്കി. സംഭവം ഭീകരാക്രമണമാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ ടുണീഷ്യൻ പൗരന് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്കിടിച്ചു കയറ്റി ആക്രമണം നടത്തിയിരുന്നു. അന്ന് 12 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: