ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കു വീണ്ടും സ്വര്‍ണം. വനിതാ ടേബിള്‍ ടെന്നീസ് ടീം ഇനമാണ് ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം സമ്മാനിച്ചത്.
ഞായറാഴ്ച നടന്ന ഫൈനലില്‍ കരുത്തരായ സിംഗപ്പൂരിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം കരസ്ഥമാക്കിയത്. 3-1നായിരുന്നു ഇന്ത്യയുടെ വിജയം. മണിക ബത്ര, മധുരിക പട്കര്‍, മൗമ ദാസ് എന്നിവരായിരുന്നു ടീം അംഗങ്ങള്‍. ആദ്യമായാണ് ടേബില്‍ ടെന്നീസില്‍ ഇന്ത്യ സ്വര്‍ണമെഡല്‍ നേടുന്നത്.
ഞായറാഴ്ച രാവിലെ ഭാരോദ്വഹനത്തിലൂടെ അഞ്ചാം സ്വര്‍ണം കരസ്ഥമാക്കിയ ഇന്ത്യ, മിനിറ്റുകളുടെ വ്യത്യാസത്തില്‍ വീണ്ടും സ്വര്‍ണനേട്ടം പേരിലെഴുതിയിരുന്നു. ഷൂട്ടിംഗില്‍ മനു ഭേകറാണ് ആറാം സ്വര്‍ണം നേടിയത്. ഷൂട്ടിംഗിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലായിരുന്നു മനു ഭേകറിന്റെ നേട്ടം. ഇന്ത്യയുടെ തന്നെ ഹീന സിദ്ദുവിനാണ് വെള്ളിമെഡല്‍.
ഞായറാഴ്ച രാവിലെ വനിതകളുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തില്‍ പൂനം യാദവാണ് സ്വര്‍ണ നേടത്തിന് തുടക്കം കുറിച്ചത്. 69 കിലോഗ്രാമില്‍ ആകെ 222 കിലോഗ്രാമുയര്ത്തിയാണ് പൂനം യാദവ് സ്വര്‍ണം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: