തോട്ടപ്പള്ളി: ദേശീയപാത വികസനത്തിന്റെ മറവില്‍ ഒറ്റപ്പന കുരുട്ടൂര് ഭഗവതി ക്ഷേത്രം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ഉപവാസ സമരം സംഘടിപ്പിച്ചു. ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന് ഉത്ഘാടനം ചെയ്തു. നുറുകണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്. ക്ഷേത്രം തകര്‍ക്കാനുള്ള നീക്കം നടക്കുന്ന സാഹചര്യത്തില്‍ മന്ത്രി ജി.സുധാകരന് ഭക്തരുടെ അശങ്കയകറ്റണമെന്ന് ദിനകരന് ആവശ്യപ്പെട്ടു. കീഴാറ്റൂരിലേയും, എആര്‍ നഗറിലേയും സമരരീതികള്‍ അവലംബിക്കാന്‍ തീരവാസികളെ നിര്‍ബന്ധിക്കരുതെന്നും ദിനകരന് ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റെ 71 -ാം വര്‍ഷത്തിലും സ്വന്തം ആരാധനാലയം സംരക്ഷിക്കാന്‍ ഹിന്ദുവിന് സമരം ചെയ്യേണ്ട അവസ്ഥയാണന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ആര്. രുദ്രന് പറഞ്ഞു. കരയോഗം പ്രസിഡന്റ് കെ. രത്നാകരന് അദ്ധ്യക്ഷനായി.
ശബരിമല അയ്യപ്പ സമാജം ജില്ലാ ജോ. സെക്രട്ടറി വി.ആര്.എം. ബാബു, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്, വ്യാസ മഹാസഭ നേതാക്കളായ സി. വി. ഉണ്ണികൃഷ്ന്, വി.സി. റാംമോഹന്, സജീവന് ശാന്തി, ധീവരസഭാ നേതാക്കളായ ജി.ഓമനക്കുട്ടന്, കെ.പ്രദീപ്, സി.രാജു, എസ്എന്‍ഡിപി തോട്ടപ്പള്ളി ശാഖ പ്രസിഡന്റ് ആര്.രഘു തുടങ്ങിയവര്‍ പ്രസംഗിച്ചു. ധീവരസഭ കരയോഗം സെക്രട്ടറി കെ. ജി. രാജു സ്വാഗതവും പി.മോഹന്‍ലാല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: