ചേര്‍ത്തല: മൂന്നു പതിറ്റാണ്ടായി നീരൊഴുക്ക നിലച്ച കരിപ്പേല്‍ ചാല് പുനരുജ്ജീവിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. കഞ്ഞിക്കുഴി ബ്ലോക്ക്പഞ്ചായത്തും ചേര്‍ത്തല തെക്ക്,കടക്കരപ്പള്ളി പഞ്ചായത്തുകളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക്പഞ്ചായത്ത് 28.5 ലക്ഷവും, ചേര്‍ത്തല തെക്ക് 15 ലക്ഷവും, കടക്കരപ്പള്ളി 12 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
അര്‍ത്തുങ്കലില്‍ നിന്ന് ആരംഭിച്ച് അന്ധകാരനഴി പൊഴിചാലില് അവസാനിക്കുന്ന ചാലിന് 11 കിലോമീറ്റര്‍ നീളമാണ് ഉള്ളത്.
85 മീറ്റര്‍വരെ വീതിയുണ്ടായിരുന്ന ചാല് ചുരുങ്ങി പലയിടത്തും ആറുമീറ്ററോളമായി. ഏഴുമീറ്ററിലധികം ആഴം ഉണ്ടായിരുന്ന ചാലില്‍ ഏക്കല്‍ അടിഞ്ഞതോടെ നീരൊഴുക്ക് തടസപ്പെട്ട് നാലടി വെള്ളം പോലും ഉള്‍കൊള്ളാന്‍ ശേഷിയില്ലാത്ത സ്ഥിതിയായി.
മഴയില്‍ ചാല് കവിഞ്ഞൊഴുകി നൂറുകണക്കിന് വീടുകള്‍ വെള്ളത്തിലാകും. ആഴം കൂട്ടി നീരൊഴുക്കു സൂഗമമാക്കുന്നതിനും ഭൂവസ്ത്രം പാകി നടപാതയുണ്ടാക്കി ഫലവൃക്ഷങ്ങള്‍ നട്ട് മനോഹരമാക്കി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ കഴിഞ്ഞ ദിവസം അര്‍ത്തുങ്കലില്‍ പുഴനടത്തം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: