ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്ദിന്റെ ജമാഅത്ത് ഉദ്ദവ അടക്കമുള്ള നിരവധി ഭീകര സംഘടനകളെ നിരോധിക്കാനൊരുങ്ങി പാക്കിസ്ഥാന്. പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച് ബില്ല് കൊണ്ടുവരാനുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങിയതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
1997ലെ ഭീകരവിരുദ്ധ നിയമത്തിന്റെ ചുവടുപിടിച്ചാണ് ബില്‍ തയാറാക്കുന്നത്. ബില്‍ രൂപീകരണത്തില്‍ നിയമ മന്ത്രാലയവും സൈന്യവും സഹകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ, അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഹാഫിസ് സയ്ദിന്റെ സംഘടനയെ പാക്കിസ്ഥാന് കരിന്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: