തിരുവനന്തപുരം: മുന്‍ റോഡിയോ ജോക്കി രജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ക്വട്ടേഷന്‍ സംഘത്തിന് സഹായം നല്കിയ സ്വാതി സന്തോഷാണ് അറസ്റ്റിലായത്. ഗൂഢാലോചന കുറ്റത്തിനാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍ സംഘത്തിന് ആയുധങ്ങള്‍ വാങ്ങി നല്‍കിയത് ഇയാളാണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസം കേസില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ഓച്ചിറ മേമന വലിയകുളങ്ങര എം.എ കോര്‍ട്ടില്‍ യാസീന്‍ (23) അറസ്റ്റിലായിരുന്നു. കേസിലെ മുഖ്യപ്രതികളായ അലിഭായി എന്ന മുഹമ്മദ് താലിഫ്, അപ്പുണ്ണി എന്നിവര്‍ ഉപയോഗിച്ചിരുന്ന കാര്‍ ബംഗളൂരുവില്‍നിന്ന് അടൂരിലെത്തിച്ചത് യാസീനായിരുന്നു. കൊലക്കു ശേഷം മടവൂരില്‍ പ്രതികള്‍ രക്ഷപ്പെട്ട കാറായിരുന്നു ഇത്. മടവൂരിലെ സിസിടിവിയില്‍നിന്ന് കാറിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതോടെയാണ് കാര്‍ ഉപേക്ഷിച്ച് യാസീന്‍ ചെന്നൈയിലേക്ക് കടന്നത്.
കൊലയാളികള്‍ക്ക് താമസവും ആയുധങ്ങളും തരപ്പെടുത്തി നല്‍കിയെന്ന കുറ്റത്തിന് നേരത്തേ കൊല്ലം സ്വദേശി സനുവിനെ (33) അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇത് കൂടാതെ പത്തോളം പേര് ഇപ്പോഴും പോലീസ് കസ്റ്റഡിയിലുണ്ട്. ഖത്തറിലെ ബിസിനസുകാരനായ ഓച്ചിറ സ്വദേശിയുടെ ക്വട്ടേഷനാണ് കൊലപാതകത്തിന് പിന്നിലെന്ന ഉറച്ച വിശ്വാസത്തില്‍തന്നെയാണ് ഇപ്പോഴും പോലീസ്. തിരുവനന്തപുരം റൂറല്‍ എസ്.പി യുടെ നേതൃത്വത്തില്‍ അഞ്ച് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: