ന്യൂദല്‍ഹി: വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃത വായ്പ അനുവദിച്ച് കേസിലകപ്പെട്ട ഐസിഐസിഐ മേധാവി ചന്ദ കൊച്ചാറിനെ ചൊല്ലി ബാങ്കിന്റെ ഡയറക്ടര്‍മാര്‍ക്കിടയില്‍ ഭിന്നത. ചന്ദ കൊച്ചാര്‍ സിഇഒ സ്ഥാനത്ത് തുടരരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം സിഇഒ സ്ഥാനത്ത് ചന്ദ കൊച്ചാര്‍ തുടരണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഭിന്നതയുണ്ടെന്ന വാര്‍ത്ത ഐസിഐസി ബോര്‍ഡ് ചെയര്മാന് എം.കെ ശര്‍മ നിഷേധിച്ചു. ബോര്‍ഡില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭാവികാര്യങ്ങള്‍ തീരുമാനിക്കുന്നതിന് അടുത്തയാഴ്ച ബാങ്ക് യോഗം ചേരുന്നുണ്ട്. 12 അംഗങ്ങളാണ് ബോര്‍ഡിലുള്ളത്. ബോര്‍ഡ് നേരത്തെ യോഗം ചേര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. ചന്ദ കൊച്ചാര്‍ സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ കമ്പനിക്ക് അവരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
ഐസിഐസിഐ ബാങ്ക് വീഡികോണിന് നല്കിയ വായ്പ അനധികൃതമായി എഴുതിതള്ളിയതിലുടെ ചന്ദ കോച്ചാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സിബിഐ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സിബിഐ കേസെടുത്തത്. ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, സഹോദരന് രാജീവ് കൊച്ചാര്‍ എന്നിവരും അന്വേഷണം നേരിടുന്നുണ്ട്. അന്വേഷണത്തെ തുടര്‍ന്ന് ദീപക് കൊച്ചാറിനും വീഡിയോകോണ്‍ ഗ്രൂപ്പ് സ്ഥാപകന്‍ വേണുഗോപാല്‍ ദൂതിനും രാജ്യം വിടുന്നതിന് സിബിഐ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നേരിടുന്ന ഇരുവരും സിബിഐ, ആദായ നികുതി വകുപ്പ് എന്നിവരുടെ അനുമതി കൂടാതെ രാജ്യം വിടരുതെന്നാണ് ലുക്ക് ഔട്ട് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: