ലഖ്നൗ: ബിജെപി എംഎല്‍എ തന്നെ മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ചു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. മരണത്തില്‍ അടിയന്തര അന്വേഷണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉത്തരവിട്ടു. കുറ്റവാൡകളെ വെറുതേ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായ ശേഷം അദ്ദേഹം വയറു വേദനയുണ്ടെന്നു പറയുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. ഉടണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു. ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും നാലു കോണ്‍സ്റ്റബിള്‍ മാരെയും സസ്പെന്‍ഡ് ചെയ്തതായി എസ്പി പുഷ്പാഞ്ജലി ദേവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: