ന്യൂദല്‍ഹി: ഐസിഐസിഐ ബാങ്കില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് താന്‍ 2012ല്‍ സിബിഐയെ അറിയിച്ചിരുന്നതായി ബിജെപി എംപി ഉദിത്രാജ്. രാജീവ് സ്വാസ്ഥ്യ ശില്‍പ്പി ബീമാ യോജനയാണ് പ്രകാരം സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ ഐസിഐസിഐ ലൊംബാര്‍ഡ് വഴിയാണ് നല്‍കിയിരുന്നത്. ഇവര്‍ വ്യാജ ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് പണം മാറ്റി തട്ടിപ്പ് നടത്തുകയായിരുന്നു.
രാജസ്ഥാനില്‍ ഇങ്ങനെ 13,000 വ്യാജ ഉപഭോക്താക്കള്‍ക്ക് പണം കൈമാറിയാണ് അവര്‍ പണം തട്ടിയത്. ഇന്‍ഷ്വറന്‍സ് റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ( ഐആര്‍ഡിഎഐ) മുന്‍ മേധാവി ആകെ നായര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം റെവും പത്തു ലക്ഷം ഈടാക്കി ബാങ്കിനെ രക്ഷിച്ചു. കോടികളുടെ പൊതുപണം മുക്കിയ അവരില്‍ നിന്ന് ചെറിയ പിഴ മാത്രമാണ് ഈടുക്കിയത്. നായെരയും ഐസിഐസിഐ മേധാവി ചന്ദ കൊച്ചാറിനെയും അറസ്റ്റു ചെയ്യണമെന്നും ഉദിത് രാജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: