ഹൈദരാബാദ്: ഹൈദരാബാദില്‍ ഓട്ടോറിക്ഷയില്‍ നിന്ന് ആറ് കോടി എഴുപത് ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. ലക്ഡികാ പുളിലെ ഡി.ജി.പി ഓഫീസിന് സമീപത്ത് നിന്നാണ് ഇത്രയും തുക ഓട്ടോയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടത്. . കള്ളപ്പണമാണോ വ്യാജനോട്ടാണോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിളാണ് ഒരാള്‍ ഓട്ടോയില്‍ നിന്നും ചാക്കുകള്‍ മറ്റൊരു ഓട്ടോയിലേക്ക് മാറ്റുന്നത് കണ്ടത്. സംശയം തോന്നിയ കോണ്‍സ്റ്റബിള്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോള്‍ ഓട്ടോ തകരാറിലാണെന്നും ചരക്കുകള്‍ മാറ്റുകയാണെന്നും ഓട്ടോയിലുണ്ടായിരുന്നയാള്‍ മറുപടി നല്കി. എന്നാല്‍ ബാഗ് തുറക്കാന്‍ കോണ്‍സ്റ്റബിള്‍ ആവശ്യപ്പെട്ടതോടെ ഓട്ടോ ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു.
ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. മൂന്നു ബാഗുകളിലായി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് ഉണ്ടായിരുന്നത്. പണം ആദായനികുതി ഉദ്യോഗസ്ഥര്‍ക്കു കൈമാറിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ തരുണ്‍ ജോഷി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: