ന്യൂദല്‍ഹി: സര്‍ക്കാര്‍ ഫണ്ടുകള്‍ ദുര്‍വിനിയോഗം ചെയ്തെന്ന കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റാ സെതല്‍വാദിന്റെയും ഭര്‍ത്താവിന്റെയും ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടി നല്കി സുപ്രീം കോടതി. ബോംബെ ഹൈക്കോടതി നേരത്തെ മെയ് രണ്ട് വരെ അനുവദിച്ച ഇടക്കാല ജാമ്യമാണ് മെയ് 31 വരെ സുപ്രീം കോടതി നീട്ടിയത്.
ടീസ്റ്റയും ഭര്‍ത്താവ് ജാവേദ് ആനന്ദും തങ്ങളുടെ സന്നദ്ധസംഘടനയായ സബ്രംഗ് ട്രസ്റ്റിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 1.4 കോടി രൂപയുടെ ഫണ്ടുകള്‍ അനധികൃതമായി സ്വന്തമാക്കിയെന്ന കുറ്റത്തിന് ഗുജറാത്ത് പോലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. 2002 ഗുജറാത്ത് കലാപത്തിന്റെ ഇരകളെ സഹായിക്കാനെന്ന പേരില്‍ അനുവദിച്ച ഫണ്ട് മറ്റ് ആവശ്യങ്ങള്‍ക്കായി വഴിമാറി ചെലവഴിച്ചു എന്നാണ് ഗുജറാത്ത് പോലീസ് വ്യക്തമാക്കുന്നത്.
ജാമ്യത്തിന്റെ കാലാവധി നീട്ടിനല്‍കിയ സുപ്രീം കോടതി ടീസ്റ്റയോടും ഭര്‍ത്താവിനോടും ഗുജറാത്തിലെ തര്‍ക്ക പരിഹാര ഫോറത്തില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടാനും ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: