യദന്യദന്യത്രവിഭാവ്യതേ ഭ്രമാ
ദധ്യാസമിത്യാഹുരമും വിപശ്ചിതഃ
അസര്പ്പഭൂതേഹിവിഭാവനം യഥാ
രജ്വാദികേ തദ്വദപീശ്വരേ ജഗത്. (35)
ഭ്രമം നിമിത്തം ഒന്നിനെ മറ്റൊന്നായി കാണുന്നതാണ് അധ്യാസമെന്ന് വിദ്വാന്മാര് പറയുന്നു. സര്‍പ്പമല്ലാത്ത രജ്ജു(കയര്‍)തുടങ്ങിയവയില്‍ സര്പ്പമെന്ന തോന്നല്‍ ഉണ്ടാകുന്നതെങ്ങനെയോ അതുപോലെയാണ് ഈശ്വരനില്‍ ജഗത്ത് എന്ന ഭാവന ഉണ്ടാകുന്നത്.
കുറിപ്പ്- സംസാരഭ്രമം കൊണ്ടാണ് ലോകം ഉണ്ടെന്നു തോന്നുന്നത്. ഭ്രമം നിമിത്തം ഒന്നിനെ വേറൊന്നായി കാണുന്നു. അരണ്ടവെളിച്ചത്തില്‍ കയറുകിടക്കുന്നതുകണ്ട് സര്‍പ്പമാണെന്നു ധരിക്കുകയും ഭയക്കുകയും ചെയ്യുന്നു. കയറില്‍ പാമ്പിന്റെ അധ്യാസം ഉണ്ടായതാണു ഭയത്തിനു കാരണം. ജഗത്ത് ഇല്ലാത്തതും തോന്നല്‍ മാത്രവുമാണ്. ആത്മാവാണ് സത്യവസ്തു. എന്നാല്‍ ആത്മാവിന് ജഗത്തുമായുള്ള അധ്യാസം കൊണ്ട് സംസാരം സത്യമാണെന്ന് ഭ്രമിക്കുന്നു. സുഖദുഃഖങ്ങള്‍ അനുഭവിക്കുന്നു. ആത്മാവു സത്യമാണെന്നും ജഗത്ത് മിഥ്യയാണെന്നും ഉറയ്ക്കണം.
(ആനന്ദാശ്രമത്തിന്റെ തിരുവനന്തപുരം തിരുമല ശാഖാ മഠാധിപതിയാണ് ലേഖകന്‍ 8111938329)
പ്രതികരിക്കാൻ ഇവിടെ എഴുതുക: