കണ്ണൂര്‍: സ്വകാര്യ ബസ് തൊഴിലാളികള്‍ ഇന്ന് മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ ടി.വി.സുരേന്ദ്രന് തൊഴിലാളി നേതാക്കളുടെയും ബസുടമകളുമായും നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്. തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ് അനുവദിക്കാന്‍ ഉടമകള്‍ തയ്യാറായ സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് തൊഴിലാളി നേതാക്കള്‍ പറഞ്ഞു. നേരത്തെ ഇത് 19 ശതമാനമായിരുന്നു.
2017- 18 വര്‍ഷത്തെ തൊഴിലാളികളുടെ ബോണസ് ചര്‍ച്ച സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കാന്‍ നേരത്തെ രണ്ട് തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
ബസുടമകളെ പ്രതിനിധീകരിച്ച് എം.വി.വത്സലന്‍, പി.കെ.പവിത്രന്, സി.കെ.രാജ്കുമാര്, കെ.ഗംഗാധരന്, വി.ജെ, സെബാസ്റ്റ്യന്‍, പി.കെ. മോഹനന് എന്നിവരും തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.പി.സഹദേവന്, എം.വി.പ്രേമരാജന്‍, വി.വി.ശശീന്ദ്രന്, എം.എ.കരീം, എം.വി.പ്രേമരാജന്‍, കെ.ജയരാജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: