കണ്ണൂര്‍: സിപിഎമ്മിന്റെ ദളിത് പീഢനങ്ങള്‍ക്കും ചിത്രലേഖക്കെതിരായ അതിക്രമത്തിനുമെതിരെ ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
ദളിത് യുവതിയായ ചിത്രലേഖയ്ക്ക് കഴിഞ്ഞ സര്‍ക്കാര്‍ നല്കിയ ഭൂമി തിരിച്ചുപിടിച്ച പിണറായി സര്‍ക്കാര്‍ ഭൂമാഫിയകള്‍ കയ്യടക്കി വെച്ചിരിക്കുന്ന ഏക്കര്‍ കണക്കിന് ഭൂമി തിരിച്ചെടുക്കാന്‍ ധൈര്യം കാണിക്കുമോയെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.രഞ്ചിത്ത് ചോദിച്ചു. സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടിയുടെ തിട്ടൂരം അനുസരിച്ചില്ലെങ്കില്‍ പാവപ്പെട്ടവനും ദളിതനു പോലും രക്ഷയില്ലെന്നതിലേക്കാണ് ചിത്രലേഖയുടെ അനുഭവം ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും വലിയ ക്രൂരതയാണ് സര്‍ക്കാര്‍ ചിത്രലേഖയോട് കാണിച്ചിരിക്കുന്നത്. ജാതി വിവേചനത്തിനെതിരെ പ്രസംഗിക്കുന്ന പാര്‍ട്ടി ചിത്രലേഖയോട് കാട്ടിയത് കടുത്ത അനീതിയാണ്. അധികാരത്തിലെത്തിയ ഉടന്‍ വീട് നിര്‍മ്മാണത്തിന് കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച 5 ലക്ഷം രൂപ റദ്ദാക്കിയ പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ഭൂമിയും തിരിച്ചെടുത്തിരിക്കുന്നു.
ഇടത് ഭരണത്തില്‍ പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്കെതിരെ നിരന്തരം അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാതെ കഷ്ടപ്പെടുകയാണ് വനവാസികളും മറ്റ് പിന്നോക്കകാരും. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ പിണറായി എല്ലാവരേയും ശരിയാക്കുകയാണ്. രാജ്യത്ത് വനവാസി നിയമം നടപ്പിലാക്കാന്‍ തയ്യാറാവാത്ത ഏക സംസ്ഥാനം കേരളമാണ്. നിയമം നടപ്പിലാക്കാതെ മാറി മാറി ഭരിച്ച ഇടത്-വലത് സര്‍ക്കാരുകള്‍ വനവാസികളേയും ദളിതരേയും ചൂഷണം ചെയ്തു വരികയാണ്. ചിത്രലേഖയ്ക്ക് നേരായ സര്‍ക്കാരിന്റെ നടപടികള്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നിട്ടള്ളത്. ജില്ലാ നേതൃത്വത്തിന്റെ ജാതി വിവേചനമാണ് ഇതിലൂടെ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം പി.കെ.വേലായുധന്, ജില്ലാ വൈസ് പ്രസിഡന്റ് കെ.രാധാകൃഷ്ണന്, മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്, ജില്ലാ ഭാരവാഹികളായ എ.ഒ.രാമചന്ദ്രന്, വിജയന് വട്ടിപ്രം, മോര്‍ച്ച ഭാരവാഹികളായ എം.കെ.വിനോദ്, ടി.സി.മനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: