ഗോള്‍ഡ്കോസ്റ്റ്: അത്ലറ്റിക്സില് ഇന്ത്യന്‍ പ്രതീക്ഷയുമായി മലയാളി താരം മുഹമ്മദ് അനസ് 400 മീറ്ററിന്റെ ഫൈനലില്‍. ഇതിഹാസ ഇന്ത്യന്‍ അത്ലറ്റ് മില്‍ഖാ സിങിനുശേഷം കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഈയിനത്തില്‍ ഫൈനലില്‍ എത്തുന്ന ആദ്യതാരമായി ഇതോടെ അനസ്. 1958ലെ കാര്‍ഡിഫ് ഗെയിംസിലാണ് മില്‍ഖാ സിങ് ഫൈനലിലെത്തിയത്. അന്ന് മില്‍ഖ സ്വര്‍ണ്ണവും നേടിയിരുന്നു.
സെമി ഫൈനലില്‍ മൂന്നാം ഹീറ്റ്സില്‍ 45.44 സെക്കന്റില്‍ ഒന്നാമതായി ഓടിയെത്തിയാണ് കൊല്ലം നിലമേല്‍ സ്വദേശിയായ അനസ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഈയിനത്തിലെ ദേശീയ റെക്കോര്‍ഡും അനസിന്റെ പേരിലാണ്. കഴിഞ്ഞ വര്‍ഷം ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ അനസ് 400 മീറ്ററില്‍ സ്വര്‍ണ്ണം നേടിയിരുന്നു. 2016ലെ റിയോ ഒളിമ്പിക്സിലും അനസ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഇന്നാണ് 400 മീറ്റര്‍ ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: