ന്യൂയോര്‍ക്ക് : ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വൊസ്നിയാക് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഉപേക്ഷിച്ചു. ഫേസ്ബുക്ക് വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള വിവാദത്തെ തുടര്‍ന്നാണ് അദ്ദേഹം ഫേസ്ബുക്ക് ഉപേക്ഷിച്ചത്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വിറ്റു പണമുണ്ടാക്കുന്നതിന് എതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ ഫേസ്ബുക്ക് വിടുകയാണെന്ന് സ്റ്റീവ് യുഎസ്എ ടുഡേയ്ക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.
ഉപയോക്താക്കള്‍ തങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ഈ വ്യക്തിവിവരങ്ങള്‍ കൈമാറി ഫേസ്ബുക്ക് പരസ്യവരുമാനം ഉണ്ടാകുകയാണ്. ഉപയോക്താക്കള്‍ക്കു യാതൊരു പ്രയോജനം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആപ്പിള്‍ മികച്ച ഉത്പന്നങ്ങള്‍ ഉപയോഗിച്ചാണ് പണമുണ്ടാകുന്നത്. അല്ലാതെ നിങ്ങളെ വിറ്റഴിച്ചല്ല. ഫേസ്ബുക്കിന് ഉപഭോക്താക്കളൊരു ഉത്പന്നമാണെന്നും സ്റ്റീവ് പറഞ്ഞു. അമേരിക്കയില്‍ ഏഴു കോടി, യുകെയില്‍ പത്തു ലക്ഷം ഉപയോക്താക്കളുടെ ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: