ന്യൂദൽഹി: വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ ജാതി സംവരണം നല്‍കുന്നതിനെ എതിര്‍ക്കുന്ന വിഭാഗം പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന് നടക്കുന്നു. ഏപ്രിൽ 2ന് ദളിത് സംഘടനകൾ സംഘടിപ്പിച്ച ഭാരത് ബദിന് മറുപടിയായാണ് ഇപ്പോൾ അതേ നാണയത്തിൽ ഈ വിഭാഗം ബന്ദ് നടത്തുന്നത്. യുപിയിലും ബീഹാറിലുമാണ് ബന്ദ് ഏറ്റവുമധികം ശക്തമായി നടക്കുന്നത്. രൺവീർ സേന എന്ന സംഘടനയാണ് പ്രധാനമായും ഈ ഭാഗങ്ങളിൽ ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്.
അക്രമ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റുമാരും എസ്.പിമാരുമായിരിക്കും അവരുടെ അധികാരപരിധിയിലെ ഏത് അക്രമത്തിനും ഉത്തരവാദികളെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന് അറിയിച്ചു.
ഏപ്രില്‍ രണ്ടിന് നടന്ന ഭാരത് ബന്ദില്‍ വ്യാപക അക്രമം ഉണ്ടാവുകയും 12ഒാളം പേര് കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര മുന്നറിയിപ്പ്. പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമം ലഘൂകരിക്കുന്ന വിധം സുപ്രീംകോടതിയില്‍നിന്നുണ്ടായ ഉത്തരവില്‍ പ്രതിഷേധിച്ചായിരുന്നു ഏപ്രില്‍ രണ്ടിന് നടന്ന ഭാരത് ബന്ദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: