ഗോള്‍ഡ്കോസ്റ്റ്: ഷൂട്ടിങ് റേഞ്ചില്‍ നിന്ന് വീണ്ടും ഇന്ത്യക്ക് സ്വര്‍ണ്ണം. ഇന്നലെ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ 38 പോയിന്റ് നേടിയ ഹീന സിദ്ദുവാണ് പുതിയ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണ്ണമണിഞ്ഞത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ്ണനേട്ടം 11 ആയി.
ഓസ്ട്രേലിയയുടെ എലേന ഗാലിയാബോവിച്ച് 35 പോയിന്റുമായി വെള്ളിയും മലേഷ്യയുടെ ആലിയ അസ്ഹാരി 26 പോയിന്റുമായി വെങ്കലവും നേടി. അതേസമയം ഈയിനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം അന്നു സിങ് ആറാമതായി.
യോഗ്യതാ റൗണ്ടില്‍ അന്നു രണ്ടാമതായും ഹീന മൂന്നാമതുമായാണ് ഫൈനലിലേക്കെത്തിയത്. കഴിഞ്ഞ ദിവസം പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകറിന് പിന്നില്‍ ഹീന വെള്ളി നേടിയിരുന്നു.
അതേസമയം, പുരുഷവിഭാഗത്തില്‍ ഗഗന് നാരംഗും ചെയിന്‍ സിങും നിരാശപ്പെടുത്തി. 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തില്‍ മത്സരിച്ച ചെയിനും ഗഗനും നാലും ഏഴും സ്ഥാനത്താണ് എത്തിയത്. ചെയിന്‍ സിങ് 204.8 പോയിന്റ് നേടിയപ്പോള്‍ ഗഗന് 142.3 പോയിന്റ് മാത്രമാണ് നേടിയത്. യോഗ്യതാ റൗണ്ടില്‍ ഗഗന് മൂന്നാമതായും ചെയിന്‍ സിങ് ആറാമതുമായാണ് ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: