ലഖ്നൗ: വിമാനത്തില്‍ കൊതുകുണ്ടെന്നു പരാതിപ്പെട്ട യാത്രക്കാരനെ വിമാനക്കമ്പനി ഇറക്കിവിട്ടു. തിങ്കളാഴ്ച രാവിലെ ലഖ്നൗ എയര്‍പോര്‍ട്ടിലാണ് സംഭവം. ബെംഗളൂരു സ്വദേശിയായ കാര്‍ഡിയോളജിസ്റ്റ് ഡോ. സൗരഭ് റായ് ആണ് ഇന്‍ഡിഗോയുടെ വിമാനത്തിനുള്ളില്‍ കൊതുകുണ്ടെന്ന് പരാതിപ്പെട്ടത്. ലഖ്നൗവില്‍ നിന്നും ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു അദ്ദേഹം.
എന്നാല്‍ യാത്രക്കാരനെ ഇറക്കിവിട്ടത് തര്‍ക്കത്തിനിടെ ഹൈജാക്ക് എന്ന വാക്കുപയോഗച്ചതിനാണെന്നാണ് വിമാനക്കമ്പനിക്കാര്‍ പറയുന്നത്.
വിമാനത്താവളത്തില്‍ നിന്നും പറന്നുയരും മുമ്പേയാണ് സംഭവം. മറ്റുയാത്രക്കാരുടെ സുരക്ഷ തങ്ങള്‍ക്ക് വലുതാണെന്നും അവര്‍ പറഞ്ഞു.
ലഖ്നൗവില്‍ നിന്നും ബെംഗളൂരുവിലേക്ക് പോകാനെത്തിയ ഡോ. സൗരഭ് റായ് വിമാനത്തില്‍ കൊതുകാണെന്നും ഇവയെ തുരത്തണമെന്നും ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ ഇതു ശ്രദ്ധിക്കാതെ വിമാനത്തിന്റെ വാതിലടച്ചു. ഇതോടെ സൗരഭ് ക്ഷുഭിതനായി ജീവനക്കാരോട് തട്ടിക്കയറി. ഇതോടെ സൗരഭിനെ പുറത്താക്കുകയായിരുന്നു.
എന്നാല്‍ പരാതി പറഞ്ഞ തന്നോട് ഇന്‍ഡിഗോ ജീവനക്കാര്‍ മോശമായാണു പെരുമാറിയതെന്നു ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ കൂടിയായ സൗരഭ് പറഞ്ഞു. ലഖ്നൗവില്‍നിന്നുള്ള യാത്രയ്ക്കു മുന്നോടിയായാണു വിമാനത്തിലെ കൊതുകുശല്യത്തെപ്പറ്റി പരാതി നല്‍കിയത്. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തി പുറത്താക്കുകയായിരുന്നെന്നും സൗരഭ് വാര്‍ത്താഏജന്‍സി എഎന്‍ഐയോടു പറഞ്ഞു. സംഭവത്തിനു പിന്നാലെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ തരംഗമായി.
സമൂഹമാധ്യമങ്ങളില്‍ പിന്തുണ ലഭിക്കുന്നതു മുഴുവന്‍ ഡോ. സൗരഭ് റായിക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: