കുമരകം: കായലോര വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്ത് കുട്ടികള്‍ക്ക് അവധിക്കാല വിനോദ സഞ്ചാരം തുടങ്ങി. സ്കൂള്‍ കുട്ടികളെ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷിമന്ത്രി സുനില്‍കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.കുമരകം ഗ്രാമ പഞ്ചായത്തും കൃഷി വിജ്ഞാന കേന്ദ്രവും കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രവും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിച്ചു.
കവണാറ്റിന്‍കര കൃഷിവിജ്ഞാന കേന്ദ്രത്തിലെ അഞ്ച് ഏക്കര്‍ സ്ഥലത്താണ് അവധിക്കാല ടൂറിസത്തിന് സജ്ജമാക്കുന്നത്. ഒരു പകല്‍ മുഴുവന്‍ കുമരകത്ത് വിജ്ഞാനത്തിനും വിനോദത്തിനുമായി ചെലവഴിക്കാനാകുന്ന വിധമാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.
കൃഷി അറിവുകള്‍ പങ്കിടുന്നതിനും കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുന്നതിനും വേമ്പനാട് കായലിന്റെ തീരത്ത് പ്രകൃതിഭംഗി ആസ്വദിക്കുന്നതിനും അവസരമുണ്ട്.
കയര്‍ ഭൂവസ്ത്രമുപയോഗിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ ഒരുക്കിയെടുത്ത ജലാശയ മാതൃകകള്‍, കാര്‍ഷികയന്ത്രങ്ങള്‍, നാടന്‍ മത്സ്യങ്ങളുടെ ശേഖരം, കുട്ടികള്‍ക്കായുള്ള വിനോദ ഇടങ്ങള്‍, കുടുംബശ്രീ ഒരുക്കുന്ന നാടന്‍ ഭക്ഷണശാലകളും മേളയെ ശ്രദ്ധേയമാക്കും. അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷനായി. . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, അഡ്വ. കെ. അനില്‍കുമാര്‍, ബാംഗ്ലൂര്‍ അഗ്രികള്‍ച്ചര്‍ ടെക്നോളജി ആപ്ലിക്കേഷന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. ജെ. ചന്ദ്ര ഗൗഡ, കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വിഭാഗം മേധാവി ഡോ. ജിജു അലക്സ്, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഡോ. ഡി.വി. എസ് റെഡ്ഢി, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. സലിമോന്‍, കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.ജി ജയലക്ഷ്മി, മറ്റു ഉദ്ദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: