ലണ്ടന്‍: രാസവാതക പ്രയോഗത്തിലൂടെ വധശ്രമത്തിനിരയായ റഷ്യയുടെ മുന്‍ ചാരന് സെര്‍ജി സ്ക്രിപാലിന്റെ മകള്‍ യുലിയ ആശുപത്രി വിട്ടു. മാര്‍ച്ച് മൂന്നിനാണ് ബ്രിട്ടനിലെ സോഴ്സ്ബറിയില് വെച്ച് സെര്‍ജിയേയും യുലിയയേയും വധിക്കാന്‍ ശ്രമം നടന്നത്. ഇതിനു പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടന് ആരോപിച്ചതിനെത്തുടര്‍ന്ന് വന്‍ നയതന്ത്ര പ്രതിസന്ധിയാണ് ഉടലെടുത്തത്.
മുപ്പത്തിമൂന്നുകാരിയ യുലിയ അപകട നില പരിപൂര്‍ണമായും തരണം ചെയ്തെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ അറുപത്താറുകാരനായ സെര്‍ജി ഇപ്പോഴും ചികിത്സയിലാണ്. സെര്‍ജിയുടെ അവസ്ഥയെക്കുറിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ആശുപത്രിയില്‍ നിന്നിറങ്ങിയ യുലിയയെ സുരക്ഷിത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഈ സംഭവത്തിനു ശേഷം നാറ്റോ രാജ്യങ്ങള്‍ ബ്രിട്ടനു പിന്നില്‍ അണിനിരന്നതോടെ നയതന്ത്ര രംഗം ഏറ്റുമുട്ടലിനു വേദിയായി. റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ നാറ്റോ സഖ്യകക്ഷികള്‍ പുറത്താക്കിയപ്പോള്‍ റഷ്യയും അതേ തരത്തില്‍ തിരിച്ചടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: