കൊച്ചി: ഹാരിസണ്‍ മലയാളം കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ കോടതി തള്ളുകയും ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
വന്‍കിട കമ്പനികളുടെ നിലനില്‍പ്പ് സര്‍ക്കാരിന് ആവശ്യമാണെന്ന് വ്യക്തമാക്കിയ കോടതി സര്‍ക്കാര്‍ റോബിന് ഹുഡ് ആകരുതെന്നും വിമര്‍ശിച്ചു. കമ്പനിയുടെ 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു രാജമാണിക്യം റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് കോടതി റദ്ദാക്കി.
വിധിയില്‍ ദുഃഖമുണ്ടെന്ന് കേസിലെ മുന്‍ പ്ലീഡര്‍ അഡ്വ. സുശീല ഭട്ട് പറഞ്ഞു. പരമാധികാരത്തെ വെല്ലുവിളിക്കുന്ന വിധിയാണ് വന്നിരിക്കുന്നതെന്ന് സുശീല ഭട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: