അള്‍ജിയേഴ്സ്: ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 257 ആയി. ഇവരില്‍ പത്തുപേര്‍ വിമാന ജീവനക്കാരാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. അപകടത്തില്‍ അള്‍ജീരിയ അന്വേഷണം പ്രഖ്യാപിച്ചു.പ്രാദേശിക സമയം രാവിലെ എട്ടിനായിരുന്നു അപകടം. അപകടത്തിന്റെ കാരണം വ്യക്തമല്ല.
അള്‍ജീരിയയിലെ പടിഞ്ഞാറന്‍ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ സൈനികരും അവരുടെ കുടുംബങ്ങളുമാണ് ഉണ്ടായിരുന്നത്. രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി 14 ആംബുലന്‍സുകളും പത്ത് ട്രക്കുകളും പ്രദേശത്ത് എത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
എത്രപേര്‍ വിമാനത്തിലുണ്ടായിരുന്നുവെന്ന് കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല – സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി ചീഫ് വക്താവ് മൊഹമ്മദ് അച്ചോര്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: