കൊച്ചി: മൈക്രോഫിനാന്‍സ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അന്വേഷണം നേരിടണമെന്ന്ഹൈക്കോടതി. കേസിലെ എഫ്ഐആര്‍ റദ്ദാക്കാനാകില്ല. കേസ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
എസ്എന്‍ഡിപി ശാഖകളില്‍ മാത്രമല്ല കേരളം മുഴുവന്‍ അന്വേഷണം നടത്തണം. വിജിലന്‍സിന് പുറത്തുള്ള ഉദ്യോഗസ്ഥരുടെ സഹായവും തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
വെള്ളാപ്പള്ളിയെ കൂടാതെ. എം.കെ സോമന്, മൈക്രോ ഫിനാന്‍സ് സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ.കെ മഹേശ്വര്, പിന്നാക്ക വികസന കോര്പ്പറേഷന് മുന്‍ എം.ഡി നജീബ്, നിലവിലെ എം.ഡി ദിലീപ് എന്നിവരും കേസിലെ പ്രതികളാണ്. ഇതില്‍ നജീബിനെ കേസില്‍ നിന്നും ഹൈക്കോടതി ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: