ന്യൂദല്‍ഹി: ഉപഭോക്താവിന്റെയും ഉല്പ്പാദകന്റെയും താല്‍പ്പര്യങ്ങള്‍ ഒരുപോലെ സംരക്ഷിക്കുന്ന തരത്തില്‍, തികഞ്ഞ ഉത്തരവാദിത്തത്തോടെ എണ്ണവില നിശ്ചയിക്കാന്‍ പ്രധാനമ്രന്തി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന. സൗദി അറേബ്യ, ഇറാന്, ഖത്തര്എന്നിവയടക്കമുള്ള എണ്ണയുല്പാദക രാജ്യങ്ങളുടെ മന്ത്രിമാര്‍ കൂടി പങ്കെടുക്കുന്ന അന്താരാഷ്ട്ര ഊര്ജ്ജവേദിയുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവര്ക്കും താങ്ങാന്‍ പറ്റുന്ന വിലയ്ക്ക് എണ്ണ ലഭ്യമാക്കാന്‍ ആഗോളതലത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കണം. കൃത്രിമമായി വില ഉയര്‍ത്തുന്നത് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. അതിനാല്‍ വില ന്യായമാകണം. എണ്ണ, വാതകം എന്നിവയുടെ വിപണി സുതാര്യമാകണം. ലോകത്തെ മൂന്നാമത്തെ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ 80 ശതമാനം എണ്ണവും ഇറക്കുമതി ചെയ്യുകയാണ്.
വില കൂടുന്നത് താഴെത്തട്ടിലുള്ളവരെ, അവികസിത രാജ്യങ്ങളെ ബാധിക്കും. സൗരോര്‍ജ്ജം ക്രമണേ ചെലവു കുറഞ്ഞതായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രകൃതി വാതകം ധാരാളം ലഭ്യവുമാണ്. ലോകം ക്രമണേ ഊര്‍ജ്ജസ്രോതസ് മാറ്റിക്കൊണ്ടിരിക്കുകയാണ്.കല്‍ക്കരിയുടെ പ്രാധാന്യം കുറഞ്ഞുതുടങ്ങി. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഭാരതം. സമീപഭാവിയില്‍ ഏഴു മുതല്‍ എട്ടു ശതമാനം വരെ വളരും. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: