കണ്ണൂര്‍: യഥാര്‍ത്ഥ കറുവാപ്പട്ടക്ക് പകരം ആയുര്‍വ്വേദ മരുന്നുകളിലും മസാലകളിലും വ്യാപകമായി ഉപയോഗിക്കുന്ന മാരകവിഷം നിറഞ്ഞ കാസിയ ഇന്ത്യയില്‍ അനിയന്ത്രിതമായി ഇറക്കുമതി ചെയ്യുന്നതില്‍ തങ്ങള്‍ക്ക് യാതൊരുഉത്തരവാദിത്വവുമില്ലെന്ന് സ്പൈസസ് ബോര്‍ഡ് തനിക്ക് മറുപടി നല്‍കിയതായി കാസിയക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ലിയണാര്‍ഡോ ജോണ്‍. ഈ വിഷയത്തില്‍ സ്പൈസസ് ബോര്‍ഡ് തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന കാസിയ നിരോധിക്കണമെന്നാവശ്യപ്പെട്ട് താന്‍ നല്കിയ പരാതിയിലാണ് സ്പൈസസ് ബോര്‍ഡ് ഇത്തരത്തില്‍ മറുപടി നല്‍കിയിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ബോര്‍ഡിന്റെ കൊച്ചി ഓഫീസില്‍ നല്കിയ പരാതി അവര്‍ ഡല്‍ഹിയിലേക്ക് ഫോര്‍വേര്‍ഡ് ചെയ്തതായി പറഞ്ഞിരുന്നു. പക്ഷെ ഡിജിഎഫ് ഐടി ഡല്‍ഹി ഓഫീസില്‍ ഇത് ലഭിച്ചത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടെന്നാണ് തന്നെ അവര്‍ അറിയിച്ചത്. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഒരു വിഷയത്തില്‍ ജാഗരൂഗരാവേണ്ട ഒരു സര്‍ക്കാര്‍ വകുപ്പിന്റെ നിരുത്തരവാദിത്വമാണ് ഇതില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: