തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് രണ്ട് അലൈന്‍മെന്റുകള്‍ക്ക് സര്‍വ്വെ നടത്താന്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു. നിലവിലുള്ള സര്‍വ്വെ തുടരും. ഈ സര്‍വ്വെ നടപടികളെക്കൂടാതെ പ്രദേശവാസികള്‍ പറയുന്ന പ്രദേശം വഴിയും സര്‍വ്വെ നടത്താന്‍ ദേശീയപാത അതോറിട്ടിയോട് ആവശ്യപ്പെടും.
എ.ആര്. നഗര്‍ അടക്കമുള്ള പ്രദേശങ്ങളിലാണ് രണ്ട് അലൈന്‍മെന്റുകളിലും സര്‍വ്വെ നടത്തുക. ദേശീയ പാത അതോറിട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്, നാട്ടുകാരുടെ ബുദ്ധിമുട്ടുകള്‍ പരമാവധി ലഘൂകരിക്കുന്ന അലൈന്മെന്റായിരിക്കും സ്വീകരിക്കുക. സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കിയാലേ ഒരാള്‍ക്ക് എന്ത് നഷ്ടമുണ്ടാകുന്നുവെന്ന് കണക്കാക്കാനാവൂ എന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അങ്ങനെ കണക്കാക്കുന്ന തുക എത്രയെന്ന് ഓരോ വീട്ടുടമസ്ഥനേയും മലപ്പുറം ജില്ലാ കളക്ടര്‍ അറിയിക്കും. 1956 ലെ നിയമമനുസരിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്. എന്നാല്‍ നഷ്ടപരിഹാരം നല്‍കുന്നത് 2013 ലെ ദേശീയപാത നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. വസ്തുവിന് മാത്രമല്ല, അതിലുള്ള വീടുകള്‍, കടകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും അതിന്റെ മൂല്യം കണക്കാക്കി നഷ്ടപരിഹാരം ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: