കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന് തൂങ്ങിമരിച്ച സംഭവുമായി യാതൊരു ബന്ധവുമില്ലാത്ത ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് പോലീസ് തല്ലിക്കൊന്ന സംഭവം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി. കസ്റ്റഡി മരണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മൗനം പാലിക്കുന്നത് ഖേദകരമാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎമ്മും പോലീസും ചേര്‍ന്ന് തയ്യാറാക്കിയ നടപടികളുടെ ഭാഗമാണ് കൊലപാതകം. ഏതൊക്കെ കേസില്‍ ആരെയൊക്കെ പ്രതികളാക്കണമെന്ന് തീരുമാനിക്കുന്നത് സിപിഎം നേതാക്കളാണ്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാനെത്തിയത് എസ്പിയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസാണ്. ഷാഡോപോലീസിന് ആരാണ് നിര്‍ദ്ദേശം നല്‍കിയത്, ആരാണ് ശ്രീജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്, തുടങ്ങിയവ അന്വേഷിക്കണം.
അറസ്റ്റ് ചെയ്ത ശേഷം ശ്രീജിത്തിനെ കോടതിയില്‍ ഹാജരാക്കിയില്ല. വൈദ്യപരിശോധനയ്ക്കും വിധേയനാക്കിയില്ല.
സംഭവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കളുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കണം. കോടതിയില്‍ പോലും ഹാജരാക്കാത്ത ഫസ്റ്റ് ഇന്‍വസ്റ്റിഗേഷന്‍ സ്റ്റേറ്റ്മെന്റ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ആരെണെന്നും അന്വേഷിക്കണം. ദൃക്സാക്ഷിയെന്ന് പോലീസ് പറയുന്ന സിപിഎം ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മൊഴിപോലും രേഖപ്പെടുത്തിയിട്ടില്ല. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം 16 കസ്റ്റഡി മരണങ്ങളാണ് നടന്നിട്ടുള്ളത്.
ശ്രീജിത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഭാര്യ അഖിലയ്ക്ക് ജോലി നല്കണണം. കസ്റ്റഡി മരണത്തെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെയും കേന്ദ്രമനുഷ്യാവകാശ കമ്മീഷന്റേയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകം: രാഷ്ട്രീയ ഗൂഢാലോചന
തിരുവനന്തപുരം: ശ്രീജിത്തിന്റെ കൊലപാതകം രാഷ്ട്രീയ ഗൂഢാലോചനയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രമസമാധാനം തകര്‍ന്നു, മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണം. കൊലപാതകത്തിനു പിന്നില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിനേതാക്കളും പോലീസും തമ്മിലുള്ള ഗൂഢാലോചനയാണ്. പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.
ഒരുഭാഗത്ത് സിപിഎം പ്രവര്‍ത്തകരും മറുഭാഗത്ത് പോലീസും ചേര്‍ന്ന് ജനങ്ങളെ കൊന്നൊടുക്കുന്നു. ഡിജിപിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസിലുള്ള നിയന്ത്രണം നഷ്ടമായി. പോലീസിലെ സിപിഎം സെല്ലിനാണ് നിയന്ത്രണം മുഴുവന്‍. ഈ സെല്ലിനെയാണ് മുഖ്യമന്ത്രി നിയന്ത്രിക്കുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു.
ശ്രീജിത്തിനെതിരെ ആരും പരാതി നല്‍കിയിട്ടില്ല. സംഘര്‍ഷം നടന്ന ശേഷം ശ്രീജിത് ഒളിവില്‍ പോയതുമില്ല. മഫ്തിയില്‍ എത്തി രാത്രിയില്‍ അറസ്റ്റ് ചെയ്തതിനു പിന്നില്‍ ഗൂഢാലോചന ഉണ്ട്. വരാപ്പുഴയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എംഎല്‍എ ശര്‍മ്മയ്ക്കും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി രാജീവനും ഗൂഢാലോചനയില്‍ പങ്കുണ്ട്. ശ്രീജിത്തിന് വിദഗ്ദ്ധ ചികിത്സ നല്‍കണമെന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ആവശ്യപ്പെട്ടിട്ടും പോലീസ് ചികിത്സ വൈകിപ്പിക്കുകയായിരുന്നു.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ കൂട്ടുകെട്ട് ഉള്ളതിനാലാണ് സ്ഥലം എംപി കെ.വി.തോമസും എംഎല്‍എ വി.ഡി സതീശനും ശ്രീജിത്തിന്റെ വീട്ടില്‍ എത്താതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: