റോമ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്സലോണയ്ക്ക് ഇരുട്ടടി. ഇറ്റാലിയന്‍ ക്ലബ്ബായ റോമയാണ് സ്വന്തം മൈതാനത്ത് ബാഴ്സയ്ക്ക് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറന്നുകൊടുത്തത്. നൗകാമ്പിലെ ആദ്യപാദത്തില്‍ കിട്ടിയതിനെല്ലാം തിരിച്ചുകൊടുത്ത റോമ രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റോമ തകര്‍ത്തുവിട്ടു. ആദ്യപാദത്തില്‍ റോമ 4-1ന് തോറ്റു. ഇതോടെ ഇരുപാദങ്ങളിലുമായി ഗോള്‍നില 4-4 എന്ന നിലയില്‍. ഇതോടെ ആദ്യപാദത്തില്‍ നേടിയ എവേ ഗോള്‍ റോമയ്ക്ക് സെമിഫൈനലിലേക്കുള്ള വഴിതുറന്നു.
മെസ്സിയും സുവാരസും ഇനിയേസ്റ്റയുമടങ്ങുന്ന താരനിരയാണ് റോമയോട് അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞത്. പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം ബാഴ്സക്കായിരുന്നെങ്കിലും ആക്രമണങ്ങള്‍ മെനയുന്നതിലും കൂടുതല്‍ ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് റോമ താരങ്ങള്‍.
കൡയുടെ ആറാം മിനിറ്റില്‍ എഡിന് സെക്കോയാണ് റോയുടെ ആദ്യ ഗോള്‍ നേടിയത്. ഡാനിയേല ഡി റോസിയുടെ പാസ്സില്‍ നിന്നായിരുന്നു ഗോള്‍. തുടര്‍ന്ന് ഗോള്‍ മടക്കാന്‍ ബാഴ്സ താരങ്ങള്‍ കിണഞ്ഞുശ്രമിച്ചെങ്കിലും പ്രതിരോധക്കോട്ടകെട്ടി റോമ താരങ്ങള്‍ അവയെല്ലാം തടഞ്ഞു. ഇതോടെ ആദ്യ പകുതിയില്‍ റോമ 1-0ന് മുന്നില്‍. ആദ്യപാദത്തില്‍ റോമയുടെ ഏക ഗോള്‍ നേടിയതും സെക്കോയായിരുന്നു.
പിന്നീട് 58-ാം മിനിറ്റില്‍ റോമ പെനാല്‍റ്റിയിലൂടെ ലീഡ് ഉയര്‍ത്തി. സെക്കോയെ ബോക്സിനുള്ളില്‍ വച്ച് പിക്വെ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ഡി റോസിക്ക് പിഴച്ചില്ല. റോമ 2-0ത്തിന് മുന്നിലെത്തി. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ഇരു ടീമുകള്‍ക്കും ലഭിച്ചു. ഒടുവില്‍ 82-ാം മിനിറ്റില്‍ മത്സരത്തിന്റെ വിധിയെഴുതിയ മൂന്നാം ഗോളെത്തി. കോര്‍ണര്‍ കിക്കില്‍ നിന്ന് ചാട്ടുളി പോലെ കോസ്റ്റാസ് മനോലസിന്റെ ഹെഡ്ഡര്‍ ബാഴ്സ ഗോളിയെ കീഴ്പ്പെടുത്തി വലയില്‍ കയറിയതോടെ കറ്റാലന്‍ ടീം ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്. 1983-84 സീസണിന് ശേഷം ആദ്യമായാണ് റോമ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലിലെത്തുന്നത്.
ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബാഴ്സലോണ ഇത്രവലിയൊരു ആദ്യപാദ ലീഡ് കളഞ്ഞുകുളിച്ചത്. ആദ്യപാദത്തില്‍ മൂന്നു ഗോളില്‍ കൂടുതല്‍ ലീഡ് വഴങ്ങിയ ശേഷം രണ്ടാം പാദത്തില്‍ അത് മറികടക്കുന്ന ചരിത്രത്തിലെ മൂന്നാം ടീം മാത്രമാണ് റോമ.
2014-15 സീസണില്‍ കിരീടം നേടിയതിനുശേഷം ബാഴ്സലോണക്ക് ഇതുവരെ സെമിയില്‍ കടക്കാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: