ന്യൂദല്‍ഹി: പാര്‍ലമെന്റ് തടസ്സപ്പെടുത്തിയ പ്രതിപക്ഷ നടപടിയില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉപവാസമനുഷ്ഠിക്കും. ഓഫീസിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെയാകും പ്രധാനമന്ത്രിയുടെ ഉപവാസം.
കോണ്‍ഗ്രസിന്റെ ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനം കാരണം ലോക്സഭയും രാജ്യസഭയും സമ്മേളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജനങ്ങള്‍ക്കെതിരായ ഈ നടപടികള്‍ക്കെതിരെയാണ് മോദിയുടെ ഉപവാസം.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായും വിവിധ കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പം നിരാഹാരമിരിക്കും. ബിജെപി എം.പി മാര്‍ സ്വന്തം ലോകസ്ഭ മണ്ഡലങ്ങളിലും ഉപവസിക്കും.
പാര്‍ലമന്റെ തടസ്സപ്പെട്ട 23 ദിവസത്തെ ശമ്പളവും മറ്റ് അലവന്‍സുകളും എന്‍ഡിഎ എംപിമാര്‍ ഉപേക്ഷിച്ചിരുന്നു.ജനങ്ങളെ സേവിക്കാനാണ് എം.പിമാരെ സഭയിലേക്ക് അയക്കുന്നത് . അതിനാണ് ശമ്പളം തരുന്നത്. ജോലി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ധാര്‍മ്മികമായി ശമ്പളം വാങ്ങാന്‍ അവകാശമില്ലെന്ന് എന്‍ ഡി എ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: