ന്യൂദല്‍ഹി: ആഗ്രയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയിലും കാറ്റിലും താജമ്ഹലിന്റെ കവാടത്തിലെ മിനാരം തകര്‍ന്നു വീണു. പ്രവേശന കവാടത്തില്‍ സ്ഥാപിച്ച 12 അടി ഉയരമുള്ള ലോഹ സ്തംഭം, ദര്‍വാസ ഇ റൗസയാണ് തകര്‍ന്നത്. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റിലാണ് മിനാരം തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.
താജ്മഹലിന്റെ തെക്കന്‍ പ്രവേശന കവാടത്തിലെ മിനാരവും ചെറിയ വെളുത്ത താഴികക്കുടവും കാറ്റില്‍ തകര്‍ന്നു വീണു. ശകതമായ മഴയും കാറ്റും പ്രധാന കെട്ടിടത്തേയും ബാധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയതു. എന്നാല്‍ ആളപായങ്ങളൊന്നുമില്ല
കഴിഞ്ഞ ദിവസം തുടങ്ങിയ മഴ ദല്‍ഹിയിലും പരിസരത്തും കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. ആഗ്രയ്ക്ക് അമ്ബത് കിലോമീറ്റര്‍ അകലെ മതുര ജില്ലയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ചിരുന്നു. കൂടാതെ ശക്തമായ മഴയില്‍ നന്ദന്ഗോണ്, വൃദ്ധാവന്‍, കോസി കലാന് തുടങ്ങിയ മേഖലയിലെ കൃഷിയെയും ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: