കൊച്ചി: എച്ച്ഐവി ബാധിച്ചെന്ന് സംശയമുണ്ടായിരുന്ന ഹരിപ്പാട് സ്വദേശി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. പെണ്‍കുട്ടിയുടെ രക്തസാമ്പിളും ആശുപത്രി രേഖകളും സൂക്ഷിക്കണമെന്ന് തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിന് ഹൈകോടതി നിര്‍ദേശം നല്കി.
സംഭവത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് ബാലികയുടെ മാതാവ് നല്കിയ ഹരജിയിലാണ് കോടതി നടപടി. അധികൃതരുടെ അനാസ്ഥയാണ് കുട്ടിയെ എച്ച്ഐവി രോഗിയാക്കിയതെന്നും ജീവിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുന്ന നടപടിയാണിതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പെണ്‍കുട്ടി ഇന്നലെ മരണമടഞ്ഞിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയ്ക്കിടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
രക്താര്‍ബുദം ബാധിച്ച കുട്ടിയെ ആര്‍സിസിയില്‍ ചികിത്സക്ക് എത്തിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ എച്ച്ഐവി നെഗറ്റീവ് ആയിരുന്നു. രക്തം സ്വീകരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് എച്ച്ഐവി പോസിറ്റീവ് എന്ന് കണ്ടെത്തിയത്. പിന്നീട് മറ്റിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എച്ച്ഐവി പോസിറ്റീവ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ആര്‍സിസിയിലെ ബ്ലഡ് ബാങ്കില്‍ നിന്നാണ് ബാലികക്ക് രക്തം നല്‍കിയിരുന്നത്.
2017 നവംബറില്‍ ഡിസ്ചാര്‍ജ് ചെയ്തു. ഇടക്കിടെ രക്തം മാറ്റാന്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: