മുംബൈ; കാലദോഷം മാറ്റാന്‍ ആഭിചാരം നടത്തുകയും അതിന്റെ മറവില്‍ യുവതിയെ മാനഭംഗപ്പെടുത്തുകയും ചെയ്ത സിദ്ധന് നവീല്‍ മാലിക്കിന് 13വര്‍ഷം കഠിന തടവ്.മുബൈയിലാണ് സംഭവം. ദുര്‍മന്ത്രവാദത്തിന് മൂന്നുവര്‍ഷവും മാനഭംഗത്തിന് പത്തു വര്‍ഷവുമാണ് ശിക്ഷ.
മാലിക്കും യുവതിയും ഒരേ മോസ്ക്കിലാണ് സ്ഥിരമായി പോയിരുന്നത്. യുവതി ഹിന്ദുയുവാവിനെയാണ് വിവാഹം കഴിച്ചിരുന്നത്. ഈ ബന്ധം തകര്‍ന്നു. യുവതി സ്വന്തം വീട്ടില്‍ മടങ്ങിയെത്തി.കാലദോഷമാണ് പ്രശ്നകാരണമെന്ന് മാലിക് യുവതിയെയും കുടുംബത്തെയും പറഞ്ഞു വിശ്വസിപ്പിച്ചു. വീട്ടിലെത്തിയ ഇയാള്‍ ഇവരെക്കൊണ്ട് ചില പ്രാര്‍ഥനകളും മന്ത്രങ്ങളും ചൊല്ലിച്ചു. ജപിച്ച വെള്ളം കുടിപ്പിച്ചു. കടലാസില്‍ ഉറുദുവില്‍ ചില കുറിപ്പുകള്‍ എഴുതി അവ കത്തിച്ചു.. അങ്ങനെ ആഭിചാരം പതിവാക്കി.
ഒരു ദിവസം യുവതിയുടെ ശരീരത്ത് ചില കര്‍മ്മങ്ങള്‍ ചെയ്യാനുണ്ടെന്നു പറഞ്ഞ് ഒരു മുറിയിലാക്കി.മുഖത്ത് ഭസ്മമെറിഞ്ഞ് ബോധം കെടുത്തി മാനഭംഗപ്പെടുത്തി. ഉണര്‍ന്നപ്പോള്‍ കാര്യങ്ങള്‍ മനസിലാക്കി യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: