പാപ്പിനിശ്ശേരി: ദേശീയപാത വികസനവും ബൈപ്പാസുമായി ബന്ധപ്പെട്ട് പാപ്പിനിശ്ശേരിയില്‍ വരുത്തിയ പുതിയ അലൈന്മെന്റിനെ ശക്തമായി എതിര്‍ക്കുമെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ അറിയിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അഞ്ചാമത്തെ അലൈന്മെന്റാണ് 2018 ജനുവരി മാസം പുറത്തുവിട്ടത്. 2011 മുതല്‍ തുടങ്ങിയ സര്‍വ്വൈ നടപടികള്‍ എങ്ങുമെത്താത്ത അവസ്ഥയാണുള്ളത്. എറ്റവും അവസാനം പുറത്തുവിട്ട അലൈന്മെന്റില് അമ്പതിലധികം വീടുകളാണ് കുടിയൊഴിപ്പിക്കപ്പെടുക. ഇത് ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണെന്നും കര്‍മ്മസമിതി കുറ്റപ്പെടുത്തി. നിലവിലുള്ള ദേശീയപാതയില്‍ 30 മീറ്റര്‍ മുതല്‍ 50 മീറ്റര്‍ വരെ സ്ഥലം പാപ്പിനിശ്ശേരി പഞ്ചായത്തിനും പഴയങ്ങാടി റോഡ് ജംഗ്ഷനും ഇടയിലുണ്ട്. അതെല്ലാം ഒഴിവാക്കി ജനവാസ മേഖലകളും തണ്ണീര്‍ത്തടങ്ങളു ചേര്‍ത്തൊരു വികസനം ആര്‍ക്കുവേണ്ടിയാണെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ ചോദിക്കുന്നു. തണ്ണീര്‍ത്തട മേഖലകള്‍ മീറ്ററുകള്‍ ഉയര്‍ത്തണമെങ്കില്‍ നിരവധി ലോഡ് മണ്ണ് വേണം. ഇതിനായി നിരവധി കുന്നുകള്‍ നിരത്തേണ്ടിവരുമെന്നും കര്‍മ്മസമിതി ആരോപിക്കുന്നു. പുതിയ അലൈന്‍മെന്റിനെതിരെ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: