കരുനാഗപ്പള്ളി: തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ പോപ്പുലര്‍ഫ്രണ്ട് മറയാക്കുന്നത് ജിംനേഷ്യങ്ങളെ. വ്യായാമപരിശീലനകേന്ദ്രങ്ങളെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഇവിടങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനത്തിനും വിധ്വംസകപരിപാടികള്ക്കും വേണ്ടിയുള്ള ആസൂത്രണമാണ് നടക്കുന്നതെന്ന് പരക്കെ സംശയമുണ്ട്. റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സാലിഹ് ഉള്‍പ്പെടെ ഉള്ളവര്‍ ഇത്തരം ഫിറ്റ്നസ് കേന്ദ്രങ്ങളിലെ ട്രെയിനര്‍മാരാണ്. കൂണുപോലെയാണ് ഇവരുടെ ശക്തികേന്ദ്രങ്ങളില്‍ ജിംനേഷ്യങ്ങള്‍ രൂപപ്പെടുന്നത്.
കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും അടുത്ത കാലത്തായി ജിംനേഷ്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇസ്ലാമികതീവ്രവാദികളുടെ ശക്തികേന്ദ്രമായാണ് കരുനാഗപ്പള്ളി അറിയപ്പെടുന്നത്. ഇത്തരം സെന്ററുകളിലെത്തുന്ന യുവാക്കളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും അത് ഒരു പ്രത്യേക മതവിഭാഗത്തിലുള്ളവരാണെന്നതും ശ്രദ്ധേയമാണ്.
കരുനാഗപ്പള്ളി, ചക്കുവള്ളി, ഭരണിക്കാവ്, ചാരുംമൂട്, കായംകുളം തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരം ഫിറ്റ്നസ് സെന്ററുകള്‍ ധാരാളമാണ്. പല സെന്ററുകളും രാത്രി വൈകിയും പ്രവര്‍ത്തിപ്പിച്ചുവരുന്നുണ്ട്. വിദേശത്തു നിന്നും ഐഎസ് പോലുള്ള സംഘടനകളുടെ വീഡിയോകളും ഭീകരദൃശ്യങ്ങളും മെമ്മറി കാര്‍ഡിലും യുഎസ്ബിയിലും സിഡിയിലുമാക്കി ഇവിടെ എത്തിച്ച് യുവാക്കളില്‍ തീവ്രവാദചിന്ത വളര്‍ത്തുവാന്‍ ഇത്തരം സെന്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതായും സംശയമുണ്ട്.
അതിനിടയില്‍ ഓച്ചിറ പോലീസ് സ്റ്റേഷനില്‍ സാലിഹ് ഉള്‍പ്പെടെ ഉള്ളവര്‍ പ്രതിചേര്‍ക്കപ്പെട്ട നിരവധി കേസുകള്‍ അന്വേഷണം നടത്താതെ എഴുതിത്തള്ളിയതായി സൂചനയുണ്ട്. അഡീഷണല്‍ എസ്ഐയായി റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥനും ഒരു രാഷ്ട്രീയ നേതാവിന്റെ ഗണ്‍മാനായിരുന്ന ഉദ്യോഗസ്ഥനും ഇവരുടെ കേസുകള്‍ അട്ടിമറിക്കാന്‍ കൂട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: