പുനലൂര്‍: സ്ഥലംമാറ്റിയതില്‍ മനംനൊന്ത് കെഎസ്ആര്‍ടിസി ജീവനക്കാരന് ജീവനൊടുക്കി. ഇടമണ്‍ ആയിരനെല്ലൂര്‍ പട്ടയകുപ്പില് നിഷാനാ മന്‍സിലില്‍ നാസറുദ്ദീന്‍(55)ആണ് ആത്മഹത്യ ചെയ്തത്.
മൂന്ന് മാസം മുന്‍പ് പുനലൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആയിരുന്ന നാസറുദ്ദിനെ പയ്യന്നൂരിലേക്കാണ് മാറ്റിയത്. അവിടെ ദിവസങ്ങള്‍ മാത്രം ജോലി നോക്കിയപ്പോള്‍ വീണ്ടും പത്തനംതിട്ട ഡിപ്പോയിലേക്ക് . പത്തനംതിട്ട ഡിപ്പോയില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും അന്യായമായ സ്ഥലംമാറ്റത്തില്‍ മനംനൊന്ത നാസറുദ്ദീന്‍ ജോലിക്ക് പോയില്ല. ബുധനാഴ്ച്ച രാത്രി പുനലൂര്‍ വരെ പോകുകയാണെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ നാസറുദ്ദീനെ ആയിരനെല്ലൂര്‍ പാലത്തിനോട് ചേര്‍ന്ന താത്കാലിക ഷെഡില്‍ തൂങ്ങി നില്ക്കുന്നതായി കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ വഴിയാത്രക്കാരാണ് ഇതുകണ്ടത്. ആത്മഹത്യാകുറിപ്പ് കണ്ടെത്തി.
ആത്മഹത്യാക്കുറിപ്പില്‍ പുനലൂര്‍ ഡിപ്പോ എടിഒ അജീഷ് കുമാറിനെ കുറിച്ച് പറയുന്നു. അജീഷ് കുമാര്‍ തിരുവനന്തപുരത്ത് വലിയ പിടിപാടുള്ള ആളാണെന്നും ഇദ്ദേഹത്തെ കാണുമ്പോള്‍ താണുവണങ്ങുകയും ബഹുമാനിക്കുകയും പേടിക്കുകയും വേണമെന്നും അല്ലെങ്കില്‍ തന്റെ അവസ്ഥ സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടാകുമെന്നും കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: