കൂത്താട്ടുകുളം: കൂത്താട്ടുകുളത്തെ മീറ്റ്് പ്രോഡക്ട്സ് ഓഫ് ഇന്ത്യയില്‍ വ്യാപാരിയെ കബളിപ്പിച്ച് 28 ലക്ഷം രൂപയുടെ തട്ടിപ്പ്. ഉന്നതരുടെ ഒത്താശയോടെയാണ് എംപിഐയുടെ ജനറല്‍ മാനേജരുടെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് ഒളിവിലായ ജനറല്‍ മാനേജര്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.
ദല്‍ഹി സ്വദേശിയായ ഫൂണ്ട്സോക്ക് എന്നയാള്‍ മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം. എന്നാല്‍, സിപിഐ നേതൃത്വം നല്കുന്ന എംപിഐയ്ക്കെതിരെ സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറിയും എംപിഐ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഷാജു ജേക്കബ്ബും പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. തട്ടിപ്പ് കൈയോടെ പിടികൂടുമെന്ന് മനസിലാക്കിയപ്പോള്‍ കുറ്റങ്ങള്‍ ജനറല്‍ മാനേജരുടെ മാത്രം തലയില്‍ വച്ച് തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ഉന്നതര്‍ ശ്രമിക്കുകയാണെന്നാണ് ഷാജു ജേക്കബിന്റെ ആരോപണം. ജനറല്‍ മാനേജരെ ഒളിവില്‍ താമസിപ്പിക്കാനുള്ള ഒത്താശ ചെയ്തു കൊടുത്തതതും ഉന്നത ലോബിയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഷാജു ജേക്കബ്ബ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പെരുമ്പാവൂരുള്ള ഒരു ഏജന്‍സി വഴിയാണ് എംപിഐയില്‍ തട്ടിപ്പ് അരങ്ങേറിയത്. കോഴിക്കാലുകള്‍ (മാംസം ഇല്ലാത്ത ഭാഗം) വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതിനുവേണ്ടി എംപിഐ എയെ സമീപിച്ച വിദേശിയെ കബളിപ്പിച്ചാണ് 28 ലക്ഷം രൂപ തട്ടിയത്. എംപിഐയെ ഒഴിവാക്കി ഇടപാട് നേരിട്ട് നടത്തി ലാഭം കൈയ്ക്കലാക്കാനാണ് ഇവര്‍ ശ്രമിച്ചത്.
സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ആറ് മുതല്‍ എംപിഐയിലെ ജനറല്‍ മാനേജരുടെ ചുമതല വഹിക്കുന്ന പ്രൊഡക്ഷന്‍ മാനേജര്‍ സജി ഈശോ ഒളിവിലാണ്. കമ്പനി നല്കിയ മൊബൈല്‍ ഉള്‍പ്പെടെ സ്വിച്ച് ഓഫ് ആണ്. ഇദ്ദേഹത്തിനെ അന്വേഷിച്ച് പോലീസ് എംപിഐയില്‍ നിരന്തരം കയറിയിറങ്ങുകയാണ്. ഇവിടുത്തെ കരാര്‍ വാഹനഡ്രൈവര്ക്കും തട്ടിപ്പില്‍ പങ്കുള്ളതായാണ് വിവരം.
ജീവനക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശനനടപടി: എംഡി
കൂത്താട്ടുകുളം: 28 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി പറയുന്നുണ്ടെങ്കിലും ഇതില്‍ എംപിഐയ്ക്ക് നേരിട്ട് യാതൊരു ബന്ധവും ഇല്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ ബിജുലാല്‍ ജന്മഭൂമിയോട് പറഞ്ഞു. പരാതിക്കാര്‍ക്ക് ഉത്പന്നം നല്‍കാമെന്ന് പറഞ്ഞിട്ടില്ല. ചില ജീവനക്കാര്‍ ഇതില്പ്പെട്ടതായി സൂചനയുണ്ട്. ഇത് സംബന്ധിച്ച് ജനറല്‍ മാനേജരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ജനറല്‍മാനേജര്‍ കുറച്ചുദിവസമായി ലീവിലാണ്. തട്ടിപ്പില്‍ എംപിഐ ജീവനക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും ബിജുലാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: