പത്തനംതിട്ട: തപസ്യ കലാസാഹിത്യ വേദി പത്തനംതിട്ട ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ 16 മുതല്‍ 22 വരെ ആറന്മുളയില് പമ്പാനദീതീരത്ത് പമ്പാ പൈതൃകോത്സവം സംഘടിപ്പിക്കുന്നു.
16ന് രാവിലെ 10ന് വി. മുരളീധരന് എം.പി. ഉദ്ഘാടനം നിര്‍വ്വഹിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണവും, തപസ്യ സംസ്ഥാന സംഘടന സെക്രട്ടറി പി. ഉണ്ണികൃഷ്ണന് പൈതൃക സന്ദേശവും നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, പൈതൃക മേളയുടെ ഉദ്ഘാടനവും, ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ പൈതൃക ഗീതങ്ങള്‍ കവിതാസമാഹാരത്തിന്റെ പ്രകാശനവും, ആറന്മുള ഹെറിറ്റേജ് ട്രസ്റ്റി അജയകുമാര്‍ വല്ലൂഴത്തില്‍ പുരാവസ്തു പ്രദര്‍ശന ശാലയുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. ചലച്ചിത്ര സംവിധായകന് എം. ബി. പത്മകുമാറാണ് മുഖ്യ അതിഥി. അഖിലേന്ത്യാ ബ്രാഹ്മണ സഭ വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. തപസ്യ മേഖല അധ്യക്ഷന്‍ ഡോ. ബി. ജി. ഗോകുലന് അധ്യക്ഷത വഹിക്കും.
22 ന് വൈകിട്ട് 5 ന് നടക്കുന്ന സമാപന സഭ ദേശീയ രാഷ്ട്രീയ വിചിന്തകന്‍ കെ.എന്‍. ഗോവിന്ദാചാര്യ ഉദ്ഘാടനം ചെയ്യും. വീണാ ജോര്‍ജ്ജ് എംഎല്‍എ മുഖ്യ അതിഥിയായിരിക്കും. ചലച്ചിത്ര പിന്നണി ഗായകന് അനു വി. സുദേവ് അദ്ധ്യക്ഷനാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പമ്പാ പൈതൃക പുരസ്കാര സമര്‍പ്പണവും ചലച്ചിത്ര നടന് എന്‍.പി. കൃഷ്ണപ്രസാദ് പമ്പാ പൈതൃകോത്സവ സുവനീര്‍ പ്രകാശനവും നിര്‍വ്വഹിക്കും. തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫ. പി.ജി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും.
16 ന് രാവിലെ 8.30 ന് തപസ്യ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കലഞ്ഞൂര്‍ ജയകൃഷ്ണന് മാസ്റ്റര്‍ പമ്പാ പൈതൃകോത്സവ ധ്വജാരോഹണം നടത്തും. വൈകിട്ട് 5 ന് 64 കലകളുടെ പ്രതീകമായി 64 കലാകാരന്മാര് ചേര്‍ന്ന് കലാദീപം തെളിയിക്കും. എല്ലാ ദിവസവും രാവിലെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാറുകളും ഉച്ചക്ക് ശേഷം വിവിധ മത്സരങ്ങളും വൈകിട്ട് 5 ന് കലാസന്ധ്യയും തുടര്‍ന്ന് കലാപരിപാടികളും നടക്കും. പമ്പാ പൈതൃകോത്സവത്തോടനുബന്ധിച്ച് വിവിധ തരം വിപണന സ്റ്റാളുകളും ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്.
തപസ്യമേഖല സംഘടന സെക്രട്ടറി ശിവകുമാര്‍ അമൃതകല, ജില്ല ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന് വസുദേവം, ജില്ലാ ട്രഷറര്‍ രവീന്ദ്രവര്‍മ്മ അംബാനിലയം, ജില്ലാ വൈസ് പ്രസിഡന്റ് എം.എ. കബീര്‍, ജില്ല സംഘടന സെക്രട്ടറി ഗിജിന്‍ ലാല്‍, ജില്ല സഹ. സംഘടന സെക്രട്ടറി സന്തോഷ് സദാശിവ മഠം, പബ്ലിസിറ്റി കണ്‍വീനര്‍ സുരേഷ് ആറന്മുള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: