ന്യൂദല്‍ഹി: ബോളിവുഡ് നടനായിരുന്ന വിനോദ് ഖന്നക്ക് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരം. 65-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി ഏകകണ്ഠമായാണ് അവാര്‍ഡിനായി വിനോദ് ഖന്നയെ തെരഞ്ഞെടുത്തത്.
അമര്‍ അക്ബര്‍ ആന്റണി, ഇന്‍സാഫ്’, ദ ബേണിങ് ട്രെയിന്‍, ‘മുക്കന്ദര്‍ കാ സിക്കന്ദര്‍’ എന്നിവയുള്‍പ്പെടെ 140ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1970-80 കാലഘട്ടത്തിലെ ഒരു മുന്‍നിര നായകനായിരുന്നു ഖന്ന.
1997 ല്‍ ഭാരതീയ ജനത പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം 1998ല്‍ ഗുര്‍ദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2002 മുതല്‍ 2004 വരെ ഖന്ന കേന്ദ്ര ടൂറിസം വകുപ്പുമന്ത്രിയായിരുന്നു. 2014ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27നാണ് വിനോദ് ഖന്ന അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: