കൊച്ചി: മുന്‍ ഡിജിപി സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. വ്യാജമെഡിക്കല്‍ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്നായിരുന്നു കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തിരുവനന്തപുരം മ്യൂസിയം പോലീസാണ് സെന്‍കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യെപ്പട്ട് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പോലീസ് കേസെടുത്തത്. കേസ് റദ്ദാക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു.
സെന്‍കുമാര്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജരേഖയല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ അജിത് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റില്‍ തിയതി തിരുത്തിയെന്ന ആരോപണം തെറ്റാണ്. തനിക്കെതിരായ ആരോപണങ്ങളും തെറ്റാണ്. കേസില്‍ വിജിലന്‍സ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഡോക്ടര്‍ എന്ന രീതിയില്‍ ശരിയായ കാര്യമാണ് ചെയ്തതെന്നും അജിത് കുമാര്‍ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: