കൊച്ചി : ജമ്മുവിൽ ബലാൽക്കാരത്തിനിരയായികൊല്ലപ്പെട്ട എട്ടു വയസുകാരിയുടെ ചിത്രം ചേർത്ത് ഫേസ് ബുക് പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിവാദമാകുന്നു. സൈബർ നിയമ ലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ പരാതികൾ ഫയൽ ചെയ്തു കഴിഞ്ഞു.
ബലാൽക്കാരത്തിനിരയായവരുടെ വ്യക്തിത്വം തിരിച്ചറിയാനിടയാക്കിയുള്ള പ്രചാരണം ശിക്ഷാർഹമാണ്. കൊച്ചു കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശിക്ഷാർഹമാണ്.
ജമ്മു സംഭവത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി സംഘ പരിവാറിനെ പ്രതിയാക്കുന്നതിരക്കിൽ നിയമവും പെൺകുട്ടിയുടെയും വീട്ടുകരുടെയും അവസ്ഥയും മറന്നു പോവുകയായിരുന്നുവെന്ന് വ്യാപക വിമർശനം ഉയർന്നു കഴിഞ്ഞു.
ബലാൽ സംഗക്കേസുകളിൽ കുറ്റവാളിക്ക്വധശിക്ഷ ബാധകമാക്കണമെന്ന അഭിപ്രായത്തോട് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. കുറ്റകൃത്യങ്ങൾക്ക് ഭരണകക്ഷിയും അവരുടെ സഹസംഘടനകളുമാണ് ഉത്തരവാദിയെന്ന മട്ടിൽ പ്രതികരിക്കുന്ന പിണറായി കേരളത്തിലെ ലോക്കപ്പ് മരണത്തെക്കുറിച്ച് പ്രതികരിക്കുന്നില്ല. സാമൂഹി മാധ്യമങ്ങളിൽ പിണറായിയെ വിമർശിച്ച് വൻ പ്രചാരണങ്ങളാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: