മൂന്നാര്‍: വരയാടുകളുടെ പ്രജനനവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 15 വരെ അടച്ചിരുന്ന ഇരവികുളം ദേശീയോദ്യാനം തുറക്കുന്നത് വൈകും. നിലവിലെ ഉത്തരവ് പ്രകാരം 24 വരെയാണ് പാര്‍ക്ക് തുറക്കുന്നത് നീട്ടിയിരിക്കുന്നത്.
ഇപ്പോഴും കാണപ്പെടുന്ന ഗര്‍ഭിണികളായ വരയാടുകളും, ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളും പാര്‍ക്ക് തുറന്നാല്‍ സന്ദര്‍ശകര്‍ എത്തുന്നത് മൂലം ഇവിടെനിന്നും മാറിപ്പോകാന്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത്തരത്തില്‍ മാറിപ്പോകുന്നത് മൂലം ഇവയെ മറ്റ് മൃഗങ്ങള്‍ ആക്രമിക്കാന്‍ സാധ്യത കൂടുതലാണ്.
ഇത് കണക്കിലെടുത്താണ് ഫീല്‍ഡ് സ്റ്റാഫുകളുടെ റിപ്പോര്‍ട്ട് പ്രകാരം വരയാടുകള്‍ക്ക് സുരക്ഷിതമായ പ്രജനനകാലം ഉറപ്പ് വരുത്തുന്നതിനായി പാര്‍ക്ക് തുറക്കുന്ന കാലാവധി നീട്ടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: