ലണ്ടന്‍: ആഴ്സണല്‍, അത്ലറ്റികോ മാഡ്രിഡ്, മാഴ്സെലെ, റെഡ്ബുള്‍ സാല്‍സ്ബര്‍ഗ് ടീമുകള്‍ യൂറോപ്പ ലീഗ് ഫുട്ബോളിന്റെ സെമിയിലെത്തി.
മോസ്കോയില്‍ നടന്ന മത്സരത്തില്‍ ആഴ്സണല്‍ സിഎസ്കെഎ മോസ്കോയുമായി 2-2ന് സമനിലയില്‍ പിരിഞ്ഞെങ്കിലും ആദ്യപാദത്തില്‍ നേടിയ മികച്ച വിജയത്തോടെയാണ് അവസാന നാലിലേക്ക് മുന്നേറിയത്. ആദ്യപാദത്തില്‍ 4-1നായിരുന്നു ഗണ്ണേഴ്സിന്റെ ജയം. പരിക്ക് സമയത്ത് ആരോണ്‍ റംസി നേടിയ ഗോളാണ് രണ്ടാം പാദത്തില്‍ ആഴ്സണലിന് സമനില നേടിക്കൊടുത്തത്.
ആദ്യപാദത്തിലെ ജയത്തിന്റെ പിന്‍ബലത്തിലാണ് അത്ലറ്റികോ മാഡ്രിഡും സെമിയിലെത്തിയത്. സ്പോര്‍ട്ടിങ് ലിസ്ബണെതിരായ രണ്ടാം പാദത്തില്‍ 1-0ന് അത്ലറ്റികോ തോറ്റു. എന്നാല്‍ ആദ്യപാദത്തിലെ 2-0ന്റെ വിജയത്തോടെ ഇരുപാദങ്ങളിലുമായി 2-1ന് ജയിച്ചാണ് അവര്‍ അവസാന നാലിലൊന്നായത്. ലാസിയോയെ തകര്‍ത്താണ് റെഡ് ബുള്‍ സാല്‍സ്ബര്‍ഗ് സെമിയിലെത്തിയത്. രണ്ടാം പാദത്തില്‍ 4-1ന് ജയിച്ച അവര്‍ ആദ്യപാദത്തില്‍ 4-2ന് തോറ്റിരുന്നു. ഇരുപാദങ്ങളിലുമായി 6-5ന്റെജയമാണ് റെഡ്ബുള്‍ നേടിയത്. ആര്‍ബി ലീപ്സിഗിനെ ഇരുപാദങ്ങളിലുമായി 5-3ന് പരാജയപ്പെടുത്തിയാണ് മാഴ്സെലെ സെമിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: