ചെന്നൈ: അഞ്ചാംതലമുറ യുദ്ധവിമാനമായ എഫ്/എ-18 സൂപ്പര്‍ഹോണറ്റ് വിമാനം നിര്‍മ്മിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ലോകോത്തര വിമാനനിര്‍മ്മാണ കമ്പനിയായ ബോയിംഗ് ഇന്ത്യയില്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് യുദ്ധവിമാന നിര്‍മ്മാണം വഴിത്തിരിവിലെത്തിയത്.
ചെന്നൈയില്‍ നടക്കുന്ന ഡിഫന്‍സ് എക്സ്പോ-2018ലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് ലിമിറ്റഡ് (എച്ച്എഎല്‍), മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റംസ് (എംഡിഎസ്) എന്നിവയുമായി സഹകരിച്ചാണ് സൂപ്പര്‍ ഹോണറ്റ് വിമാനം നിര്‍മ്മിക്കുക.
ഇന്ത്യയുടെ അഡ്വാന്‍സ്ഡ് മീഡിയം കോമ്പാക്ട് എയര്‍ക്രാഫ്റ്റ് (എഎംസിഎ) പദ്ധതിയില്‍ താല്പര്യം തോന്നിയതോടെയാണ് ബോയിംഗ് അധികൃതര്‍ ഇന്ത്യയുമായി സഹകരിക്കാനുള്ള സന്നദ്ധത അറിയിച്ചത്. ഇന്ത്യയുടെ ഒരേയോരു യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ എച്ച്എഎല്‍, ഒരേയൊരു ചെറുവിമാനനിര്മ്മാണ കമ്പനിയായ മഹീന്ദ്ര എന്നിവയുമായി സഹകരിക്കുന്നതില്‍ ഏറെ പ്രതീക്ഷയിലാണ് തങ്ങളെന്ന് ബോയിംഗ് അധികൃതര്‍ വ്യക്തമാക്കി. യുഎസ് സൂപ്പര്‍ ഹോണറ്റ് വിമാനങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താനുള്ള ഒരുക്കത്തിലാണ്. സൂപ്പര്‍ ഹോണറ്റിന്റെ ബ്ലോക് 3 വിമാനങ്ങളാണ് യുഎസ് പുറത്തിറക്കുക.
ലോകോത്തര വിമാന നിര്‍മ്മാണ കമ്പനിയായ ബോയിംഗുമായുള്ള പങ്കാളിത്തം ഇന്ത്യയുടെ വിമാന വ്യവസായ- പ്രതിരോധമേഖലയിലെ നിര്‍മ്മാണത്തെയും 21-ാം നൂറ്റാണ്ടില്‍ ഏറെ സഹായിക്കുമെന്നതില്‍ സംശയമില്ലെന്ന് ബോയിംഗ് ഇന്ത്യയുടെ പ്രസിഡന്റ് പ്രത്യുഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: