പത്തനാപുരം: ശക്തമായ കാറ്റിലും മഴയിലും കൊല്ലം-ചെങ്കോട്ട ബ്രോഡ്ഗേജ് പാതയില്‍ മരങ്ങള്‍ കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30നാണ് ആദ്യമരം വീണത്. ആവണീശ്വരം സ്റ്റേഷനും കുരി സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. ഇടമണ്‍ ഗുരുവായൂര്‍ പാസഞ്ചര്‍ അടുത്തെത്തിയപ്പോഴാണ് മരം വീണത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ലോക്കോപൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. കുരാ റെയില്‍വേ സ്റ്റേഷനും തലവൂര്‍ ക്ഷേത്രത്തിനും ഇടയിലെ പന്തപറമ്പില്‍ മണ്‍തിട്ടയ്ക്ക് സമീപമാണ് മരങ്ങള്‍ വീണത്. ഒരു മണിക്കൂറിനുശേഷമാണ് പാതയില്‍ നിന്ന് മരങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുളള മരമാണ് റെയില്‍വേ പാളത്തിന് കുറുകെ വീണത്. പല’ഭാഗങ്ങളിലായി നാല് മരങ്ങളാണ് നിലംപതിച്ചത്. ഫയര്‍ഫോഴ്സും പ്രദേശവാസികളും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് മരങ്ങള്‍ നീക്കം ചെയ്തു. പാതയുടെ വശങ്ങളിലെ റെയില്‍വേ ഭൂമിയില്‍ നിരവധി മരങ്ങളാണ് അപകടാവസ്ഥയിലായില് നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: